പണം ഇരട്ടിപ്പിച്ച നൽകാമെന്ന് പറഞ്ഞ് നടൻ കൊല്ലം തുളസിയിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികളായ അച്ഛനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ സന്തോഷ് കുമാർ, ദീപക് എന്നിവരെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.
നടൻ കൊല്ലം തുളസി ഉൾപ്പെടെ പലരില്‍ നിന്നും ‘ജി ക്യാപ്പിറ്റൽ’ എന്ന കമ്പനി ഉണ്ടാക്കിയാണ് ഇവർ പണം തട്ടിയെടുത്തത്. കൊല്ലം തുളസിയിൽ നിന്ന് ആദ്യം രണ്ട് ലക്ഷം രൂപ വാങ്ങിയ പ്രതികൾ അത് നാല് ലക്ഷമായി തിരിച്ചു നൽകുകയും പിന്നീട് നാല് ലക്ഷം കൊടുത്തത് 8 ലക്ഷം ആയി തിരിച്ചു കൊടുക്കുകയും ചെയ്തു.
വിശ്വാസം നേടിയെടുത്തതോടെ നടൻ പ്രതികൾക്ക് 20 ലക്ഷം രൂപ കൈമാറുകയായിരുന്നു. പണം തട്ടിയെടുത്തതിനുശേഷം ഒളിവിൽ പോയ പ്രതികളെ കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് മ്യൂസിയം കണ്ടെത്തിയത്.
ഡൽഹിയിൽ നിന്നും പോലീസ് പിടികൂടിയ പ്രതികൾ നടത്തിയ തട്ടിപ്പിൽ നിരവധി പേർ ഇരകളായിട്ടുണ്ട് എന്നും പോലീസ് കണ്ടെത്തി. രണ്ടുവർഷമായി ഒളിവിൽ ആയിരുന്ന ഇവർക്കെതിരെ ഫോർട്ട് പോലീസ് സ്റ്റേഷൻ, വട്ടിയൂർക്കാവ് സ്റ്റേഷൻ, ശ്രീകാര്യം എന്നിവിടങ്ങളിലും കേസുകൾ ഉണ്ട്.