പാലക്കാട് : അട്ടപ്പാടി പുതൂർ വരഗാർ പുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ പോലീസുകാരൻ ഉൾപ്പടെ 2 പേരുടെ മൃതദേഹം കണ്ടെത്തി. ഇടവാണി പ്രാക്തന ഗോത്ര ഊരിലെ സി.മുരുകൻ, സുഹൃത്ത് കൃഷ്ണൻ എന്നിവരെയുടെ മൃതദേഹമാണ് കണ്ടെത്തിയത് . എടവാണിയിൽ നിന്നും ഭൂതയാർ ഊരിലേക്കു പോകുന്നതിനിടെ പുഴ കടക്കാനുള്ള ശ്രമത്തിൽ ഒഴുക്കിൽ പ്പെട്ടതായിരിക്കുമെന്നു പോലീസ് നിഗമനം.
നാല് ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരെയും കാണാതായത്. മേലെ പൂതയാർ ഊരിലേക്ക് യാത്ര ചെയ്യുന്നതിനിടെ പുഴയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസത്തെ അവധിക്ക് ഊരിലേക്ക് പോയതായിരുന്നു മുരുകൻ. നാല് ദിവസമായിട്ടും ഇരുവരുയും കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയിൽ ഒരാളുടെ മൃതദേഹം ചെമ്പവട്ടകാടിൽ നിന്നും അടുത്തയാളുടെ മൃതദേഹം സ്വർണഗദയിൽ നിന്നും കണ്ടെത്തുകയായിരുന്നു.
അട്ടപ്പാടിയിൽ മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ ഇവർ വീട്ടിലേക്ക് വരുന്ന വിവരം വീട്ടുകാരെയും അറിയിക്കാൻ സാധിച്ചിരുന്നില്ല. ഇരുവരും അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്നാണ് വനംവകുപ്പും പൊലീസും അന്വേഷണം നടത്തിയത്.