‘പോലീസ് സ്റ്റേഷനിൽ CPMകാരൻ ആണെങ്കിൽ ലോക്കപ്പ് ഉറപ്പ്, BJPക്കാരൻ ആണെങ്കിൽ തലോടൽ’: CPM പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം

‘പോലീസ് സ്റ്റേഷനിൽ CPMകാരൻ ആണെങ്കിൽ ലോക്കപ്പ് ഉറപ്പ്, BJPക്കാരൻ ആണെങ്കിൽ തലോടൽ’: CPM പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം 

പത്തനംതിട്ട: സി പി എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പൊലീസിന് നേർക്ക് രൂക്ഷ വിമർശനം. പോലീസ് സ്റ്റേഷനിലെത്തുന്നത് സി പി എമ്മുകാരൻ ആണെങ്കിൽ ലോക്കപ്പ് ഉറപ്പാണെന്ന് പറഞ്ഞ പ്രതിനിധികൾ, അതേസമയം അത് ബി ജെ പിക്കാരൻ ആണെങ്കിൽ തലോടലായിരിക്കുമെന്നും കൂട്ടിച്ചേർത്തു.(CPM Pathanamthitta district meet )

പാർട്ടി പ്രവർത്തകർക്ക് സർക്കാർ സംവിധാനങ്ങളിൽ നിന്നും ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തി. ജി സുധാകരനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിനിധികൾ, അദ്ദേഹം ശ്രദ്ധ കിട്ടാനായി വായിൽ തോന്നുന്നത് വിളിച്ചു പറയുന്നുവെന്നും, അത് പാർട്ടിക്ക് ദോഷമാകുന്നുവെന്നും തുറന്നടിച്ചു.

ബി ജെ പിയിൽ നിന്നെത്തുന്നവരെ പശ്ചാത്തലം നോക്കാതെ പാർട്ടിയിൽ എടുക്കുന്നത് അപകടകരമാണെന്നും, ഇക്കാര്യത്തിൽ ജില്ലാ നേതൃത്വത്തിന് വീഴ്ച്ച പറ്റുന്നുവെന്നും വിമർശിച്ച പ്രതിനിധികൾ, ഇ പി ജയരാജനെതിരെയും ചോദ്യമുയർത്തി. ദല്ലാൾ നന്ദകുമാറുമായി അദ്ദേഹത്തിന് എന്താണ് ബന്ധമെന്ന് ചോദിച്ച ഇവർ, ഇ പി ജാവദേക്കർ കണ്ടതല്ല പ്രശ്നമെന്നും കൂട്ടിച്ചേർത്തു.

വൈകിട്ടോടെ മുഖ്യമന്ത്രി സമ്മേളനത്തിന് എത്താൻ സാധ്യതയുണ്ട്. അദ്ദേഹം പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചർച്ചകളിൽ നേരിട്ട് പങ്കെടുക്കും. ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറിയേറ്റ് അംഗങ്ങൾ തമ്മിലടിച്ചത് മിനിറ്റുകൾക്കകം വാർത്ത ആയെന്നും, ഇത് ചോർത്തിയവരെ കണ്ടെത്താൻ കവടി നിരത്തേണ്ടതായി വരുമെന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി.